2011, ജൂൺ 26, ഞായറാഴ്‌ച

പാട്ട­ക്ക­രാർ


മരണം -- പാമ്പായ്‌, പല്ലി­യായ്‌
പഴു­താ­ര­യായ്‌
തേളാ­യ്‌, തീയായ്‌
തടു­ക്കാനാ­വാത്ത
പ്രഹ­ര­മായ്‌
തീരാത്ത പക­യായ്‌
തിരി­ച്ച­റി­യാത്ത
വിപ­ത്തായ്‌
അനു­നിമിഷ­മെ­ന്നി­ലൊരു
വിസ്ഫോ­ട­ന­മാ­വുന്ന
അണുബോംബായ്‌
അർദ്ധ­രാത്രി
ഉറ­ക്ക­ത്തി­ലെ­ന്നിൽ
അടി­ച്ചേൽപ്പി­ക്ക­പ്പെ­ടുന്ന
അയൽക്കാ­രന്റെ
യുദ്ധ­മു­റ­യായ്‌
എന്നുമേതു­മാ­ത്ര­യിലും
ഒറ്റു­കൊ­ടു­ക്ക­പ്പെ­ടാ­വുന്ന
ഭര­ണ­ത­ല­വന്റെ
സ്വാർത്ഥ­ത­യായ്‌
ഇന്നീ­മു­ഹൂർത്ത­ത്തി­ലൊ­ന്നിൽ
ഒരു ഇടിത്തീ­യായ്‌
കഴു­കന്റെ കൂർത്ത
നഖ­ങ്ങ­ളായ്‌
എന്നെ ചുറ്റി­വരി­യുന്ന
അധി­നി­വേ­ശ­ത്തീക്ക­രങ്ങളായ്‌
എന്റെ ദാരിദ്ര്യം
ചൂഷണം ചെയ്യുന്ന
ഡോളർ രൂപ­മായ്‌
എന്റെ സ്വാതന്ത്ര്യം
വില­യ്ക്കെ­ടു­ക്കുന്ന
വൈദേ­ശിക മൂർത്തി­യായ്‌
എന്നുമെ­നി­ക്കു­ചുറ്റും
വട്ടമി­ട്ടു­പ­റ­ക്കു­ന്നുണ്ടെങ്കിലും
മര­ണ­മെ­ന്നി­ലൊ­ടുങ്ങും
മുമ്പൊരു
കണ­മെ­ങ്കിലും
ധീര­മായ്‌ പ്രതി­ഷേധ
വാക്യ­ങ്ങ­ളു­രു­വിട്ടു
നെഞ്ചിൽ കുടി­ലെ­യൊ­ടു­ക്കത്തെ
ശ്വാസവും തീരുംവരെ
മുട്ടു­മ­ട­ക്കാതെ
വിടു­പണിചെയ്യാതെ
സ്വസ്ഥ­മെൻ മണ്ണിന്റെ
വിരി­മാ­റിൽ
മലർന്നു­റ­ങ്ങു­മ്പൊഴും
ഒന്നു­റക്കെ
കര­യാ­നാ­വാതെ
വിതു­മ്പ­ല­ട­ക്കി­യെൻ
പൈത­ലിൻ മൂർദ്ധാ­വിൽ
അന്ത്യ­ചും­ബനം
നൽകാൻപോലും
തെല്ലി­ട­നൽകാതെ
എന്നെയും പ്രിയ­മെൻ
സാംസ്കാ­രിക
സ്വപ്ന­ങ്ങ­ള­ത്രയും
തുട­ച്ചെറി­യാൻ
കരു­ത്തുള്ള
മുല്ല­പ്പെ­രി­യാ­റിൻ
ജല­ക­ണ­ങ്ങളെ
ഭയ­മോടെ
കിനാ­കണ്ട്‌
എന്റെ വരും തല­മു­റ­യുടെ
ജന്മാ­വ­കാശം പോലും
തീറെ­ഴു­തിയ
ഒടു­ക്കത്തെക്കരാ­റിൽ
വെറി­പൂണ്ട്‌
മരി­ക്കാതെ മരി­ക്കുന്നു
ഞാനെന്റെ ജീവിത
നാളൊക്കെയും 


2011, ജൂൺ 19, ഞായറാഴ്‌ച

യുദ്ധ­ഭൂ­മി­യി­ലേക്ക്


പ്രിയേ,
ആര­വ­മൊ­ഴിഞ്ഞ എന്റെയീ യുദ്ധ­ഭൂ­മി­യി­ലേക്കു
പോയ­കാല പീഡ­ന­ങ്ങളുടെ റയിൽപ്പാ­ത­ക­ളി­ലൂടെ
തീ തുപ്പുന്ന ഒരോർമ്മ­യായ്‌ നീ കടന്നു വരിക
അവി­ടെ­യൊരു കോണി­ലെ­രി­യു­ന്നത്‌
അംഗ­ഭംഗം വന്ന എന്റെ ഗത­കാല സ്മര­ണ­ക­ളാണ്‌
അല്പം പ്രാണ­ജ­ല­ത്തി­നായ്‌ കണ്ഠ­മി­ട­റി­പ്പാ­ടു­ന്നതു
എന്റെ പ്രണയ നൈരാ­ശ്യ­ങ്ങ­ളിലെ രാപ്പ­ക­ലു­ക­ളാണു
സ്മൃതി­യ­റ്റു­പോയ എന്റെ കിനാക്കാടുക­ളിൽ നിന്നു
വേട്ട­നാ­യ്ക്ക­ളി­പ്പോഴും ഓരി­യിടുന്നുണ്ട്‌
നിന്റെ തലയ്ക്കു മുക­ളിലെ ശൂന്യ­ത­യിൽ നീ
നിന്നെത്തന്നെ കരു­തി­യി­രി­ക്കുക
എന്റെ പ്രണയ രക്തം കുടിച്ച പ്രാപ്പി­ടി­യൻമാർ
നിന്റെ സ്വപ്ന­ത്തിന്റെ ചില്ല­ക­ളി­ലി­നിയും
പുതി­യൊരു അഗ്നി­വർഷ­മാ­യേക്കാം
കറുത്ത കുപ്പി­വ­ള­പ്പൊ­ട്ടു­കൾ കൊണ്ടു മുറി­ഞ്ഞ­യെൻ
ഹൃദ­യ­ധ­മ­നി­കൾ ഇനി­യൊ­രി­ക്കലും ഒന്നു ചേരി­ല്ലെ­ങ്കിലും
ധൂർത്ത­കൗ­മാ­ര­ത്തിന്റെ ദുര­ന്ത­രംഗങ്ങളെ
തുടി­കൊ­ട്ടി­പ്പാ­ടാൻ അതിലി­നി­യും ജീവൻ ബാക്കി നിൽപ്പുണ്ട്‌
പുതിയ രതി­ഗീതം പാടി പുല­രു­വോളം കുമ്പ­സ­രി­ക്കാനും
ഉപ­ബോ­ധ­മ­ന­സ്സെന്ന ഉണ­ക്ക­മീൻ കാട്ടി
അയ­ലത്തെ പൂച്ചയുടെ ഉറക്കം കെടു­ത്താനും
എന്റെ മേലാ­ള­ന്മാ­രി­പ്പൊഴും ഓടി­ന­ട­ക്കു­ന്നു­ണ്ട്
തേരി­ലെ­ക്കൊ­ടി­ക്കൂറ­കൾ  നിറം കെടു­­മ്പൊഴും
തേരാ­ളിയുടെ തല മണ്ണി­ലു­രു­ളു­മ്പൊഴും
ഭൃത്യ­വേഷം നിറു­ത്താതെ വെഞ്ചാ­മരം വീശ­യാൽ
രാജന്റെ കോടീ­രമിന്നും ഉറ­ച്ചു­തന്നെ
ഇനി­യു­മ­ണ­യാ­ത്ത­യെൻ പ്രണ­യ­ചി­തക­ളിൽ തീകാഞ്ഞു നീ
നിന്റെ­യു­ള്ളിന്റെയുള്ളിലെ കാമം ഉരു­ക്കി­ക്ക­ള­യുക
തേരോട്ടം നീല­ച്ചയീ സൈകത ഭൂമി­യിൽ
ഒരി­ക്കലും പെയ്യാതെ പോകുന്ന മഴ­യ്ക്കായ്‌ നീ കാത്തു കിട­ക്കുക





വാതാ­യ­ന­ങ്ങൾ


പ്രിയേ,
എന്റെ വാതാ­യ­ന­ങ്ങൾ ഞാൻ
തുറ­ന്നി­ട്ടി­രി­ക്കു­ന്നു.
കല്ലിച്ച മനസ്സും തുരു­മ്പിച്ച
ജീനി­യു­മെന്നു
നീയമർത്തിച്ച­വി­ട്ടി­യി­റ­ങ്ങി­പ്പോയ
അതേ വാതാ­യന­ങ്ങൾ
 
എന്റെ മെഴു­കു­തി­രി­ക്കാ­ലു­കൾ
ഇന്നും ഉരു­കി­യൊ­ലി­ക്കു­ന്നു­ണ്ട്‌
നിയോൺ നീലി­മയും
ബഫേ ഡിന്നറും നിന്നി­ലൊരു
മടു­പ്പായ്‌ പെയ്തി­റങ്ങും വരെ
സൈബർക്കാറ്റു­ക­ളിലെ ഊഷ്മ­ള­തയും
കഫേ­ക്യാ­ബി­നു­ള്ളിലെ അന്യ­താ­ബോ­ധവും
നീയിന്നും പ്രണ­യി­ക്കു­ന്നു­വോ
 
വെബ്ക്യാ­മി­ലൂടെ നീ തുറ­ന്നി­ടുന്ന ലോകം
നിമി­ഷ­ങ്ങൾക്കു യൂറോ കണ­ക്കിനു
വില­യു­ള്ളാ­താണെങ്കിലും
വിറ­ങ്ങ­ലിച്ച എത്രയോ പാതി­ര­ക­ളിൽ
മുറി­ബീ­ഡിയും അര­ക്ക­വി­തയും നിറ­ഞ്ഞ­യെൻ
മസ്തിഷ്കം എഴു­തി­ത്ത­ള്ളി­യ­താ­ണെ­ന്ന­റി­യുന്നു ഞാൻ
 
എന്റെ രാത്രി­ക­ളി­ലിന്നും ദൂരെയെവി­ടയോ
ചുള്ളി­ക്കാ­ടു­കൾ കത്തി­യ­മ­രു­ന്നുണ്ട്‌
എങ്കിലും
ഉള്ളി­ലൊരു കോണിൽ
ശവ­ദാഹം തീർന്നി­ട്ടു­മ­ണ­യാതെ കാമം
കത്തി­ജ്ജ്വ­ലി­ക്കുന്നതുഞ്ഞാ­ന­റി­യുന്നു
 
എന്റെ മേശ­വി­ള­ക്കി­ലെ­ത്തിരി
    യൊടു­ങ്ങും­മുമ്പ്‌
എന്റെ വാതാ­യ­ന­ങ്ങ­ളിൽ
രാത്രി­യ­ണയും മുമ്പ്‌
ഒരു  സന്ധ്യ­യി­ലൊ­ന്നി­ച്ച­ലി­യാൻ
ഒരേ ബോധ­ത­ല­ത്തി­ലു­യർന്നു­ണ­രാൻ
എന്റെ വാതാ­യ­ന­ങ്ങൾ ഞാൻ
തുറ­ന്നി­ട്ടി­രി­ക്കുന്നു
നിന്റെ സൈബർ താഴ്‌വര­ക­ളിൽ
എന്നും വസ­ന്ത­മാ­ണെ­ങ്കിലും
നിന്റെ മൗ­സിൻ തുമ്പി­ലെന്നും
യുവ­ത്വ­മാ­ണെ­ങ്കിലും
പ്രിയേ, നീയ­റി­യുക
നിന്റെ നീക്കി­യി­രി­പ്പിലെ
ഒടു­ക്ക­ത്തെ­ച്ചി­ല്ലിയും തീരുന്ന നാളിലും
എന്നിൽ ഞാന­വ­ശേ­ഷി­ക്കു­മെന്നു
  ***********

2011, ജൂൺ 16, വ്യാഴാഴ്‌ച

കുമ്പ­സാരം



ആശി­ക്കു­ന്നിന്നു ഞാൻ എൻ സഖീ
അറി­യാ­തി­രു­ന്നെ­ങ്കിൽ നീയൊ­രു­നാളും
ആർത്തി­മൂത്ത­യെൻ രതി­ചി­ത്ത­മ­ന്യയിൽ
ആറാ­ടി­ത്തീർത്ത അശു­ഭ­ദി­ന­ങ്ങളെ

നിൻ തിരു­ദേ­ഹ­മൊരു നീർക്കെ­ട്ടു­മായ്‌
നീറു­ന്ന­നേ­ര­വു­മെൻ ദാഹം തീർത്തി­ടാൻ
നിണ­പ്പാ­ടു­കൾ ഓർത്തൊ­ഴി­യാ­തെ­യെന്നും
നരക­പു­ത്ര­നെ­നിക്കു നൽകിയ നാളു­കൾ

തെളി­യി­ല്ലൊ­രു­നാ­ളു­മെൻ തീക്ഷ്ണ ഹൃദയം
തിരി­തെ­ളിച്ചു നീയെത്ര പ്രാർത്ഥി­ക്കിലും
തെരു­വോ­ര­ങ്ങ­ളി­ലെൻ കാമ നാടകം
തെറ്റാതെ മുറ­യ്ക്കു­റ­ഞ്ഞു­തുള്ളും

ദാഹി­ച്ചു­നിൽപ്പു നിൻ ഗർഭ­പാത്രം
ഡയഫ്രം ധരി­ച്ച­വൾ എരി­ച്ചു­തള്ളും
ധാരാ­ളി­യെ­ന്ന­മ്ള­മേ­റ്റു­വാ­ങ്ങാൻ
ദയ­യർഹി­ക്കു­ന്നില്ല ഞാനൊ­രു­ന്നാളും

പൂജാ­വി­ഗ്ര­ഹ­ങ്ങൾക്കു നടു­വി­ലൊരു രൂപ­മായ്‌
പൂജിച്ചു നീ കാക്കു­മെന്റെ ദേഹം
പരി­ണ­യി­ക്കു­ന്നു­ണ്ടോരോ ദിന­ങ്ങളും
പര­നാ­രി­ക­ളെ­യെ­ന്ന­റി­യു­ന്നുവോ നീ

നായ­ക­ണക്കെ നീയെ­ന്നെ നാളിതെല്ലാം
നീറുന്ന പുൺതടം വക­വെ­ച്ചി­ടാതെ
നക്കി­ത്തു­ടച്ച നീർത്ത­ഴ­മ്പു­ക­ളോ­രോന്നും
നാളെ­യെ­ങ്കി­ലു­മെൻ ഹൃദ­യ­മോർക്കു­മെ­ങ്കിൽ

കൺമൂ­ടി­ക്കൊ­ള്ളു­ക­യെന്റെ തോഴീ
കരു­ണ­യൊ­രി­ക്കലും കിനി­യു­കില്ല
കാമം കാർന്നു­തിന്ന കാരി­രു­മ്പ­ല്ലാതെ
കല്ലി­ച്ച­യെ­ന്നു­ള്ളിൽ സ്നേഹം തരി­മ്പു­മില്ല

അത്ഭു­തം­കൂ­റു­ന്നു­ഞാ­നെന്റെ പ്രിയ­സഖീ
അർബുദം നിന്നിൽ പകിട കളി­ക്കു­മ്പോഴും
ആര­ണ്യ­ചി­ത്ത­നെന്നെ പ്രണ­യി­ക്കു­വാൻ
ആർക്കാവും നിന­ക്ക­ല്ലാ­തെ­യിജ്ജന്മം

ബാക്കി­വെ­ച്ചി­ട്ടില്ല ഞാനൊ­ന്നു­മി­ന്നു­വരെ
ഭാര്യ നിൻ നേർത്ത മോഹ­മൊന്ന­ല്ലാതെ
ഭാരി­ച്ച­യെൻ ഹൃദ­യ­ധ­മ­നി­കൾക്കു
ഭാവി­വർത്ത­മാ­ന­ങ്ങ­ളിൽ ഇനി­യാ­വ­തില്ല

കാലന്റെ കൈക­ളിൽ നീയൊ­ടു­ങ്ങും­മുമ്പേ
കാമ­ക്ക­രി­ങ്ക­ട­ലിൽ ഞാന­ലി­ഞ്ഞു­തീരും
കാല­മൊ­രി­ക്ക­ലു­മെന്നെ പൊറു­ക്ക­യില്ല
കെടു­കെ­ട്ട­യെൻ ജന്മം തീർന്നി­തെ­ങ്കിൽ

ഇനി­യെന്റെ കാമ­കു­ടീ­ര­ത്തിൽ നി
ന്നുയർക്കാ­തി­രി­ക്കട്ടെ മറ്റൊ­ര­ഭ­യാർത്ഥി
ഇനി­യെന്റെ വെറി­പൂണ്ട കട­ക്ക­ണ്ണി­-
ലുണ­രാ­തി­രി­ക്കട്ടെ പൊള്ളുന കാമാഗ്നി

ഇന്നു­നിൻ പ്രാർത്ഥ­ന­കൾക്കു പുനർജ്ജ­ന്മ­മു­ണ്ടെ­ങ്കിൽ
ഇന്നെന്റെ കരാ­ള­ചി­ത്ത­ത്തി­ലാ­ശ­യൊന്നേ ബാക്കി­യുള്ളൂ
ഇനി­യി­പ്പു­രു­ഷാ­യു­സ്സിൽ പുല­രി­വീണ്ടും പിറ­ക്കാ­തി­രു­ന്നെ­ങ്കിൽ..

  

 

ശ്രശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്രശ്രശ്രശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്ര­ശ്രശ്രഃ

2011, ജൂൺ 14, ചൊവ്വാഴ്ച

പ്രണയിനിക്ക് പത്തു കല്പ്പനകൾ




സ്വർഗ്ഗം പകുത്തു
സ്വപ്നം വിത­ച്ച്‌, ശേഷം
സ്വഛ­ന്ദ­മെന്ന്‌ കരു­തു­മൊരു
സ്വാർത്ഥ ജീവി­ത­ത്തി­ലേക്കു
പടി­യി­റ­ങ്ങുന്ന പ്രണ­യി­നിക്കു
പത്തു കല്പ­ന­കൾ

പ്രണയം ഘോഷിച്ചു
പ്രാർത്ഥനാ നിർഭ­ര­മായ
പുതി­യൊരു ജീവിതം കാംഷിച്ച്‌
പക­ല­ന്തി­യി­ല്ലാതെ കെട്ടിയ
വേഷ­ങ്ങ­ളോ­രോന്നും
വലി­ച്ചെ­റി­ഞ്ഞു­ട­യ്ക്കുന്ന
പ്രാണനെൻ പ്രണ­യിനിക്കു
പത്തു കൽപ­ന­കൾ

   ഒന്ന്‌
പങ്കു­വെ­യ്ക്കാതെ കാക്കുക
പണ്ടു നാം പങ്കിട്ട രഹ­സ്യ­ങ്ങ­ളൊ­ക്കെയും
സ്നേഹ­രാ­ജ്യ­ത്തിന്റെ പൊൻ
സീമ കാത്ത നാൾ കൈമാ­റിയ
സുന്ദ­ര­മോ­ഹന സ്വപ്ന­ങ്ങ­ളോ­രൊന്നും
സ്ഫോട­നാ­ത്മ­ക­മാ­യൊരു തിരി­യാ­വാതെ
സ്വന്തം മന­സ്സി­ന്റെ­യു­ള്ളിൽ നീ കാത്തു വെച്ചീ­ടുക

   രണ്ട്‌
കല­ഹ­മി­ല്ലാതെ കഴി­യുക
കന­വന്റെ വേഷം കെട്ടി­യാ­ടുന്ന വേള­യിൽ
കാതര നിൻ കുറു­മ്പിനു കാതോർത്ത്‌
കട­ക്ക­ണ്ണിൽ വിരി­യാതെ വിരി­യുന്ന
കണ്ണീർക്ക­ണ­ങ്ങളെക്കിനാ­കണ്ട്‌
കര­ളേ­യെ­ന്നെന്റെ പോൽ ഉള്ള­റി­ഞ്ഞൊരു കണം
കന­വി­ലെ­ങ്കിലും വിളി­ക്കാൻ കഴി­യാതെ പോയേക്കാം

   മൂന്ന്‌
ആഗ്ര­ഹി­ക്കാ­തി­രി­ക്കുക
അള­വ­റ്റൊരു നാളിലും
നിന്റെ ഇഷ്ട­ങ്ങ­ള­നി­ഷ്ട­ങ്ങൾ
നിന്റെ പ്രതീ­ക്ഷ­കൾ പ്രത്യാ­ശ­കൾ
നിന്റെ സ്വപ്ന­ങ്ങൾ മോഹ­ങ്ങൾ
എല്ലാം നിയറി­യാ­തെ­യ­റിഞ്ഞു
എന്നും നിറ­വേ­റ്റു­വാൻ നാൾകുറിപ്പുകൾ
എങ്ങോ തികയാതെ പോയ­ങ്കിലോ

   നാല്
സ്വയ­മൊ­തു­ങ്ങി­ക്ക­ഴി­യുക
സ്വന്ത­മായ്‌ നീ തീർത്ത തടവ­റ­യ്ക്കു­ള്ളി­ലായ്‌
മന­സ്സി­ലെ പളുങ്കു പാത്ര­മാ­യ്‌
മന­മേ­ട­യിലെ രാജ­കു­മാ­രി­യായ്‌
മാലോ­കർ കാണെ നിന്നെ വാഴി­ക്കു­വാൻ
മാണിക്യം കാക്കുന്ന നാഗ­മാ­വാൻ
മർത്യ­ഹ­ന്ത­യ­വനെ അനു­വ­ദി­ച്ചി­ല്ലെ­ങ്കിലോ

   അഞ്ച്
ഓർക്കാ­തി­രി­ക്കുക ഒരി­ക്കലും
ഓർമ്മ­കൾ പുതി­യൊരു ചെപ്പിൽ
ഒട്ടും ദുർബ­ലപ്പെടാത്തൊരു താഴിട്ടു പൂട്ടുക
കണ്ണനും രാധ­യു­മായ്‌
കാളിന്ദീ തീരമെന്നു കൽപ്പിച്ചു നാം
കരി­മ്പു­ഴ­ക്ക­ട­വിലാടിയ നാളു­കൾ
സൗഗ­ന്ധികം തേടുന്ന ഭീമ­നായ്‌
സുന്ദരി നിന­ക്കായ്‌ ത്യജി­ക്കാൻ
സ്വജീ­വൻ  പോലും കൊതിച്ച പക­ലു­കൾ
സത്യം, ഒന്നു­മി­നി­യോർക്കാ­തി­രി­ക്കുക

   ആറ്
സ്നേഹിക്ക നീയ­വനെ അന്നു­നീ­യെന്നെ
സ്നേഹി­ച്ച­തിലും ഒരു മാത്ര­യ­ധി­ക­മായ്‌
സ്വർണ്ണം സ്വത്തു സൗന്ദ­ര്യ­മെല്ലാം
സഖീ, തീർന്നീടാം മധു­നു­കർന്നിടും മുതൽ ദശ­യിലേ

സ്നേഹ­മൊന്നു മാത്രം വിള­മ്പുക
സാധി­ക്കു­മ­ള­വിൽ ജീവി­താന്ത്യം വരെ
സതീർത്ഥ്യ­നെൻ ചിന്ത­വെ­ടിഞ്ഞു
സുന്ദ­ര­മാ­യൊരു ജീവിതം കയ്യാ­ളുക
സന്ധ്യാ നാമ­ങ്ങളെ സ്വപ്ന­ങ്ങ­ളിൽ ചാലിച്ച്‌
സ്നേഹ സുര­ഭി­ല­യാ­യൊരു മധു­വാ­ണി­യാ­കുക

   ഏഴ്‌
താദാത്മ്യപ്പെ­ടു­ത്താതെ നീ വാഴ്‌വിൽ
തൻ പതിയെ പ്രണയ സ്വരൂ­പ­വു­മായ്‌
നാട­ക­ശാ­ല­യിൽ പണ്ട്‌ കണ്ടു­മ­റന്ന
നായ­ക­വേ­ഷ­മെല്ലാം ജീവി­ത­മാ­കു­മെന്നോ
നര­കം, സ്വർഗ്ഗം വിധി വിപ­രീ­ത­മെല്ലാം
നീന്തി കട­ക്കുന്ന ജീവി­ത­യാ­ത്ര­യിൽ
താൻ താൻ കൈക്കു­മ്പി­ളിൽ കിട്ടിയ കയ്പു­നീർ
തേനാ­യ­മൃ­തായ്‌ കുടി­ച്ചു­ല്ല­സി­ച്ചി­ടുക തന്നെ വേണ്ടൂ

   എട്ട്
വഴി­പി­ഴ­ച്ചി­ടാതെ സൂക്ഷി­ക്കനിൻ
വാഴ്‌വിൻ ഭ്രമ­ണ­പ­ഥ­ത്തി­ലെന്നും
മോഹന വാഗ്ദ­ത്ത­ങ്ങളും അതി­ലേറെ
മണി­മാ­ളി­ക­ക്കെ­ട്ടു­കളും പ്രിയേ
ചേലാർന്ന നിന്നാ­കാര വടി­വിനു പക­ര­മായി
ചില കാമാർത്ത ദേഹി­കൾ വെച്ചു നീട്ടി­യേക്കാം
ഒരു നാൾ ജീവിത വഴി പിഴ­ച്ചു­വെ­ന്നാൽ
ഓർക്കുക പല­നാ­ളോ­ടി­യാലും നിന്നി­ട­ത്തെ­ത്തു­കില്ലാ


   ഒമ്പ­ത്
നിൻ ചില്ലു­ജാ­ലകം തുറ­ന്നി­ടാ­തി­രി­ക്കുക
നിറ­മാർന്ന സ്വപ്ന­ങ്ങളും പ്രണയ സങ്കൽപ്പ­ങ്ങളും
നിത്യ വസ­ന്ത­മായ്‌ കൂടെ­യു­ണ്ടാ­മെന്ന
നഷ്ട­മോ­ഹ­ങ്ങൾ തകർത്തെ­റി­ഞ്ഞൊരു
കടുത്ത ഭ്രാന്തൻ വഴി­പോ­ക്കനെ  നിന്നു­ണ്ണി­കൾ
കൂർത്ത കല്ലാ­ലെ­റി­യുന്ന കാഴ്ച­കൾ കാണു­മ്പോൾ
ഉള്ളിലൊരു കോണി­ലെ­ങ്കിലും പ്രിയ­തമേ
ഉറഞ്ഞു തുള്ളി­യൊരു കണം നിൻ തന്ത്രി­കൾ
ചൊല്ലാതെ ചൊല്ലി­യെ­ങ്കിലോ ഒരു നാൾ
ചേല­റ്റ­യി­ക്കോ­ല­ത്തിനെ ഞാനാ­ശി­ച്ചി­രു­ന്നു­വെന്ന്‌


   പത്ത്‌
മക്കളും മക്ക­ടെ മക്കളും പതി­യു­മായ്‌
മിണ്ടിപ്പറ­ഞ്ഞി­രി­ക്കുന്ന നേരവും
തിന്നാനെടുത്ത മധു­ര­നാ­രങ്ങ പൊതി­ഞ്ഞൊരു
താളി­നു­ള്ളിൽ പടർന്നു കിട­ക്കുന്ന
തീവണ്ടി കശ­ക്കി­യെ­റിഞ്ഞ അജ്ഞാത ദേഹം
തിരി­ച്ച­റി­ഞ്ഞു നിയെ­ങ്കിലും പുല­മ്പാ­തി­രി­ക്കുക
തല­തി­രിഞ്ഞ ഈ രൂപ­മെൻ ഹൃ­ത്തി­ലൊരു നൂറു­വട്ടം
താള­ലയ സംഗമമായി­രുന്നു വെന്ന്‌
   സമാ­പനം
കൽപ്പിക്കു­വാ­നാളല്ല ഞാനെ­ങ്കിലും ഓമലേ
കര­ളിലെ ചോരയും നീരും പിഴി­ഞ്ഞെ­ടുത്ത്‌
കിറു­ക്ക­നെൻ കൈവി­ര­ല­തിൽ മുക്കി
കുറി­ച്ചില്ല നിന­ക്കായ്‌ ഞാനി­ത്ര­യെന്നാകിലോ
കാണാതെ പോയിട്ടും ലോകം ഒടുക്കം വരെ
കെടു­കെട്ട ഒരു പ്രേമ­ഭാ­വ­നയും അതി­ലേറെ
കാലം കരി­ന്തിരി കൊളു­ത്തിയ എന്നോർമ്മ­കളും





                
ക്ഷരങ്ങൾ കോറിയിടുകയാണു. ലുബ്ധന്റെ പണക്കിഴിയിൽ നിന്നും അത്യപൂർവ്വമായി മാത്രം പുറത്തിറങ്ങുന്ന നാണയ ത്തുട്ടുകൾ പോലെ, സംഘർഷ മനസ്സിൽനിന്നു അപ്പപ്പോൾ           തെന്നിവീണ ഒരുകൂട്ടം അക്ഷരങ്ങൾ. ചിരിക്കാനും ചിന്തിക്കാനും മറക്കുന്ന നിമിഷങ്ങളിൽ കൊറി-   ക്കാൻ വേണ്ടി മാത്രം കുറിച്ചിട്ട, അതിർവരമ്പുകളില്ലാത്ത ഒരുപാട്‌ അക്ഷരങ്ങൾ.                                                                                                         
     കലുഷിത മനസ്സിൽ നിന്നു കിനിയുന്ന അക്ഷരക്കൂട്ടങ്ങളെ കവിതയെന്നു വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മർദ്ദിത മർത്യന്റെ  ആർത്തനാദങ്ങളിലും അസ്വാതന്ത്ര്യ ബാല്യത്തിന്റെ രോദന-       ങ്ങളിലും മാതൃ രാജ്യത്തിനു വേണ്ടിയുള്ളവിലാപങ്ങളിലും  കുറ്റം തിരിച്ചറിഞ്ഞവന്റെ കുമ്പസാരത്തിലും അധിനിവേശത്തിനു നേരെയുള്ള പ്രതിഷേധങ്ങളിൽ പോലും ഞാൻ കവിത                 ദർശിക്കുന്നു.കവിതയല്ലാത്തതെന്തും ശുദ്ധ ഭോഷ്ക്കാവുന്നുമില്ല.
     കുറിച്ചിട്ട അക്ഷരങ്ങളിൽ ഒരു കൂട്ടമെങ്കിലും കവിതയെന്നറിയപ്പെട്ടാൽ ഞാൻ കൃതാർത്തനായി. മ
റിച്ചുള്ളവയെല്ലാം അക്ഷരങ്ങളായ്ത്തന്നെ തുടരട്ടെ.
                                                 -മമ്പാടൻ മുജീബ്‌  

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...