2011, ജൂലൈ 18, തിങ്കളാഴ്‌ച

സൗമ്യേ നിന­ക്കായ്


ഇനിയും തുടി­കൊ­ട്ടി­പ്പാടം ഞാനോ­മലേ
നിന­ക്കായ്‌ എൻ ഹൃദ­യ­ത­ന്ത്രി­ക­ളിലെ
ഒടു­ക്കത്തെ വിഷാ­ദവും ഒഴു­കി­ത്തീരും വരെ
ഇനി­യും ഉറ­ഞ്ഞാടി മൊഴിയാം ഞാൻ പ്രിയേ
എന്നോർമ്മ­ക­ളുടെ ഭാണ്ഡ­ത്തി­ലെ­യോരോ
ഉറ­വയും കിനി­ഞ്ഞൊ­ഴിയും നാൾവരെ
ഒരു കീറു­വെ­ളിച്ചംപോലു­മെത്തി നോക്കാത്ത
കള്ള­ക്കർക്കി­ടക രാവി­ലൊരു കരിം­പൂ­രാട നാളിലെ
കര­ച്ചിലിൽ തുടക്കം കുറി­ച്ചൊരു ജീവിതം
കവടി നിരത്തി പ്രവ­ചിച്ച മത­പൗ­രോ­ഹിത്യ
മേൽക്കോയ്മ മുത­ല­റി­യുന്നു ഞാനോർമ്മ­യിൽ
കാലുള്ള നാളിന്റെ കാല­ക്കേ­ടെന്റെ തല­യിൽ
ചില്ലി­ക്കാ­ശി­നായ്‌ ചാർത്തിയ കാപാ­ലി­കൻ തൊട്ട്‌
പുത്ര­ജന്മം ദാമ്പത്യപട്ടട തീർക്ക­ലാ­ണെന്ന
പുരോ­ഹിത വേദാ­ന്ത­മുൾക്കൊണ്ട മാതൃ­ഹൃ­ദയം വരെ
രണ്ടാം വേളി­ക്കൊരു കാരണം തേടുന്ന വേള­യിൽ
വീണു­കി­ട്ടി­യ­താ­ണ­ഛ­നെൻ ജന്മ­നക്ഷത്ര പ്രവ­ചനം
പള്ളി­ക്കൂട നാളിലെ വിശ­പ്പ­ട­ക്കാ­നായ്‌ ഞാനു­പ്പുമാ
മോഷ്ടി­ച്ച­താ­ണെന്ന ഗുരു­വാക്യം തുല­ച്ചെ­റി­ഞ്ഞതു
പഠി­ക്കാ­നുൾക്ക­രു­ത്തു­മാ­വേ­ശവും അത്ര­മേൽ
പേറി­ന­ട­ന്നൊരു ബാല്യ­മാ­ണെ­ന്ന­റി­യുന്നു
കുന്തി­രിക്കം പുക­യുന്ന കറുപ്പു ഹൃയ­ങ്ങ­ളിൽ
കുമ്പ­സാരം വിൽക്കുന്ന പള്ളി­മേ­ട­ക­ളിൽ
കീർത്ത­ന­ത്തിനു പിറ­കിൽ കൂർത്ത­രാ­യു­ധം
കൊണ്ടു­ന­ട­ക്കുന്ന മേലാ­ളർക്കിടയിൽ
കാണാതെ പോയെ­തെൻ ജീവി­ത­മോ­ഹന
കൗമാ­ര­മാ­ണെന്നു തിരി­ച്ച­റി­യുന്നു ഞാൻ
നഗ­രഹൃദ­യ­ങ്ങ­ളിൽ ആർത്ത­ല­ച്ചൊ­ഴു­കുന്ന
പാനോ­പ­ചാ­ര­ങ്ങ­ളിൽ തല­ത­ല്ലി­ത്തീർന്നതു
നിത്യ­ദാ­രി­ദ്ര്യ­ത്തിൽ നിന്നും മുക്തി­കാം­ക്ഷി­ക്കുന്ന
നരകതീർത്ഥ­സ­മ­മെൻ ജീവി­ത­മാ­കുന്നു
ഇനിയുംകുരൽ ചീന്തി­ക്കാട്ടാം ഞാനാ­തിരേ
വെളിച്ചം തല­നീട്ടി നോക്കാത്ത വാഴ്‌വിലൊരു
മൂല­യി­ലെ­വി­ടെയോ ഞാന­റി­യാ­തെ­യെന്നെ കൊതി­പ്പിച്ച്‌
ആയിരം ഭാവ­ങ്ങ­ളി­ലാ­യിരം വാക്യ­ങ്ങ­ളായ്‌
ഒരു നാൾ ഒരു കണ­മൊരു മുഹൂർത്തം വരും­വരെ
വെളി­പ്പെടാ­നാ­വാതെ ദീർഘ­തപം ചെയ്യുന്ന
എൻ കാവ്യ സ്വപ്ന­ങ്ങളെ

ജീവി­താർത്ഥ­ങ്ങ­ളിൽ ചാലിച്ച്
‌vvvvvvvvvvvvvvvvvvvvvvvvvvvv

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...