2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

അഭയാർത്ഥി


ഭിക്ഷ­യാ­ചി­ച്ചു­യാ­ചിച്ചു ഞാനി­ന്നാ­ളി­ലെൻ സഖീ
വീണ­ടി­യു­മി­ത്തെ­രു­വോ­ര­ങ്ങ­ളിലെങ്കിലും
എന്റെ ചിന്താ­നി­ര­ത്തി­ലൂടെ തെന്നി നീങ്ങു­ന്നു­ണ്ടി­പ്പഴും
എന്തിനോ ഒരാ­യിരം ചെതു­മ്പിച്ച­യോർമ്മ­കൾ

ഇറ്റു­വെള്ളം തൊട്ടു­ന­ന­യ്ക്കു­വാ­നി­ല്ലെ­നി­ക്കാ­രുമേ
ഇട്ടേ­ച്ചു­പോയി നീയു­മെ­ന്നെ­യി­പ്പാ­രിലേ
തീറെ­ഴുതി നല്കി­യെൻ ജന്മം പ്രിയ പുത്രനു
തീരാ­ശാ­പ­മാ­യ­വ­നൊ­രാ­യുസ്സു മുഴു­വനും
കഷ്ടിച്ചു നട്ടു­ന­ന­ച്ച­യെൻ തോട്ടം തൊടി­യൊ­ക്കെയും
കീറി­മു­റിച്ചവന­ന്യനു കിട­പ്പാ­ട­മാ­ക്കിയും
ഞാനു­യർത്തി­യോ­രാ­ദർശ­ങ്ങ­ള­ത്രയും
ഞാണി­ല്ലാത്ത പട്ടം­ക­ണക്കു പറ­ത്തിയും
പേക്കൂത്തു കാട്ടി­യ­ല­ഞ്ഞു­തി­രി­ക­യാൽ
പറ­ഞ്ഞു­പോയി മന­സ്താ­പ­മോടെ ഞാൻ
മക­നായ്‌ ഗണി­ക്കില്ല നിന്നെ ഞാനൊ­രി­ക്കലും
മാറു­കില്ല നിന്നെ ഞാനെത്ര മാറ്റീ­ടിലും
പരി­ഹ­സി­ച്ചു­പ­ടി­യടച്ചെൻ മക­നെന്നെ
പര­ദാ­ന­മുണ്ടു കഴി­യുന്നു ഞാൻ പിന്നെ
കട­ത്തി­ണ്ണയിൽ വീണു­റ­ങ്ങുന്ന പാതിരാ­ത്രി­യിൽ
തിരി­ച്ച­റി­യു­ന്നി­ല്ലൊരു നാളു­മെൻ പര­മ്പര
തരി­ച്ചി­രി­ക്കുന്നു തെരു­മൂ­ല­യിൽ ഞാനു­മൊരു പമ്പരം

ഒരു നാളെൻ ശിര­സ്സു­ഞെ­രി­ച്ചു­ക­ട­ന്നു­പോവാം
ഒടു­ക്കത്തെ വേഗ­ത­യാർന്ന പൽചക്ര­മാ­യ­വൻ
കാലിലെ വ്രണ­ങ്ങൾ പുഴു­ക്കൾ കാർന്ന്‌ തിന്നുമ്പൊഴും
കനൽ പുഴു­ക്ക­ള­രി­ക്കുന്നെൻ ഓർമ്മ­ക­ളി­ലി­­പ്പെഴും
കനകവും കസ്തൂ­രി­മ­ഞ്ഞളും കാൽച്ചി­ല­ങ്കയും
കിട്ടാ­ക്ക­നി­ക­ളൊക്കെ നല്കി വളർത്തു­ഞാ­ന­പ്പഴും
കനി­വിന്റെയൊരമ്ള­ക­ണ­മെ­ങ്കിലും കാംക്ഷി­ക്കുന്നു ഞാനിന്ന്‌
കനി­യാതെ പോകു­ന്നെൻ ആയുസ്സും തീ തിന്ന്‌
പന്തം കൊളു­ത്തി­പ്പ­ട­കാ­ഹ­ള­മെ­ത്ര­കണ്ടു ഞാൻ
പണ്ടേ മടു­ത്ത­യാ­ദർശ­യു­ടു­മു­ണ്ടുമായ്‌
സ്വന്തം മകനെഴുന്ന­ള്ള­ത്തു­ഘോ­ഷി­ക്കു­മ്പൊഴും
സന്ദേ­ഹ­മെ­നി­ക്ക­വ­നു­മെ­ന്ന­സു­ര ഭാവിയോ
ആർത്തി­മൂ­ത്ത­തെ­രു­വു­നാ­യ്ക്കൾ കടി­ച്ചു­തു­പ്പിയ
ആർത്ത­വ­കാ­രി­ക്ക്‌ കൂട്ടു­കി­ട­ക്കു­മ്പൊ­ഴും
ആശി­ച്ചു­പോ­കുന്നു ഞാനെൻ പ്രിയ­സഖീ
ആവർത്തി­ക്കാ­തി­രുന്നെങ്കിലെൻ ഉദ­യ­മിനി

zxzxxxxzxzxzxzxzxzxzxzxzxzxzxzxzxzxzxzxzx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...