2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

സദ്ഗ­മയ




​ഒരു സത്ര­ത്തളം
തിരു­വ­ത്താ­ഴ­ത്തിന്റെ
ചില്ലു­പ­ട­ത്തിനു താഴെ
മണ­വാ­ട്ടി­കൾ പ്രാർത്ഥി­ച്ചി­രി­ക്കാ­റുള്ള
ചാരു­ക­സേ­ര­കൾ ഒഴിഞ്ഞു കിടന്നു


സൗഹൃ­ദ­ത്തിന്റെ മുഖം­മൂ­ടിയും
രതി­ദാ­ഹ­ത്തിന്റെ നീർക്കു­മി­ള­യു­മായ്‌
ഒരു കുഞ്ഞാട്‌ വാതിൽ തുറന്നു
അർത്ഥ­മി­ല്ലാത്ത വാക്കു­കളും
അറ്റ­മി­ല്ലാത്ത നോട്ട­ങ്ങളും
അപ­ശ­കുനം പോലെ മറി­ഞ്ഞു­കൊ­ണ്ടി­രി­ക്കുന്നു


ഇതുപ്രാർത്ഥനാ­മുറി
ഇതു ഊട്ടു­പുര
ഇതു ഉറ­ക്ക­ച്ച­ട­വുള്ള മദറിന്റെ മുറി
എന്നിട്ടും മറ്റെന്തോ തേടി­ക്കൊ­ണ്ടി­രി­ക്കുന്നു


ഒടു­വിൽ ഇതു­വ­രെ­യൊ­രു­നാളും
ഒരു പുരു­ഷ­നായ്‌ തുറ­ക്ക­പ്പെ­ടാത്ത
നിന്റെ കിട­പ്പറ
മര­വിപ്പ്‌ വിട്ടൊ­ഴി­യാത്ത കട്ടിൽ


രണ്ടു പുരു­ഷാ­ത്മാ­ക്കൾക്കിടയിൽ
നിർഭ­യ­യായ്‌ നിത്യയൗവ്വ­ന­മായ്‌
തൂവെള്ള വസ്ത്ര­വു­മായ്‌
നീ നിൽക്കുന്ന നേര­മെ­ങ്കിലും
ഏതോ ഒരു മന­മാ­ശി­­ച്ചി­രിക്കാം


നേർത്ത­പ­ട­ല­മായ്‌
നനു­ത്തൊ­തോർമ്മയായ്‌
നമു­ക്കി­ട­യി­ലെയീ അന്യ­താ­ബോധം
ഊർന്നി­റ­ങ്ങി­യെ­ങ്കി­ലെന്നു


തീപട­രുന്ന നോട്ട­ങ്ങളും
പറ­യാതെ പറ­യുന്ന വാക്കു­കളും
അരു­താ­ത്ത­തെ­ങ്കിലും ആശി­ച്ചു­പോ­വുന്ന
ആയിരം രതി­ഭ്രമ സങ്ക­ല്പ­ങ്ങളും


നീ ആവർത്തി­ച്ചു­കൊ­ണ്ടി­രുന്നു
ആരു­മി­ല്ലാത്ത അന്ത­രീക്ഷം
തിരു­വ­സ്ത്ര­ത്തിന്റെ സുരക്ഷിതത്വം
ശാല­മോന്റെ സംഗീത  മഹത്വം

വീഞ്ഞു കട­ലയും നിര­ത്തി­വെച്ച്‌
കുന്തി­രിക്കം പുക­ച്ചു­വെച്ച്‌
കന്യാ­മ­റി­യ­ത്തിൻ കഥ­പ­റഞ്ഞു
കിളി­ക്കൊ­ഞ്ച­ലായ്‌ നീ കാത്തി­രിന്നു


ഒന്നുമൊന്നി­നോടു ചേരാതെ
കനത്തു വന്ന കാർമേഘം പെയ്തൊ­ഴി­യാതെ
മുന്തി­രിയും മൂറിൻ തൈലവും ബാക്കി­വെച്ച്‌
നിശ്ശ­ബ്ദ­മാ­യൊരു നാട­കാ­വ­ത­രണം


ഘടി­കാ­ര­ക്കിളി സമയം കൊറി­ച്ചു­കൊ­ണ്ടി­രി­ക്കുന്നു
സാഹ­ച­ര്യ­ങ്ങ­ളുടെ സമ്മർദ്ധത്തെ കുറിച്ച്‌
മനുഷ്യ സ്ത്രീയെന്ന പരി­മി­തിയെ കുറിച്ച്‌
വാതോ­രാതെ നീ പറ­യുന്ന നേരം
ഞങ്ങൾ മട­ക്ക­യാത്രയുടെ വാതിൽപ്പ­ടി­യിൽ


മാടി­വി­ളിച്ചു സത്ക­രിച്ച സ്വർഗ്ഗം
തട്ടി­ത്തെ­റി­പ്പിച്ചു തിരിച്ചു വരുന്ന നേരം
മാറ്റങ്ങ­ള­റി­യുന്ന മന­സ്സി­നു­ള്ളിൽ
മർത്യ ജന്മ­ത്തിലും അമർത്യ­നാ­വാ­മെന്നു
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...