2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

ചൂണ്ടുവിരൽ

ക്ലാവു പിടിച്ച ഓട്ടുപാത്രത്തിനടിയിൽ
ഞാനെന്റെ പഴങ്കാല ജീവിതം തിരയുന്നു


കളിയറിയാത്ത ബാല്യത്തിൽ
ചില്ലുമേശയിൽ പലഹാരത്തിന്റെ പെരുങ്കൂന
കരഞ്ഞു തീരാത്ത കൌമാരത്തിൽ
കിനാക്കാടുകൾ തരിശായതറിയുന്നു
പുകചുവയ്ക്കുന്ന പ്രണയ സ്വപ്നങ്ങളും
ഞെട്ടിയുണരുന്ന രതി നാടകങ്ങളും
എന്റെ യൌവ്വനത്തിന്റെ സ്മരണിക


ജീവിതം തലച്ചുമടായ് അത്താണിയിൽ നിന്നു
അവിഹിത ബാന്ധവത്തിലേക്ക്
ഉപ്പുനീരിൽ നിന്നു ഉഗ്ര സ്ഫോടനത്തിലേക്ക്
തിളയ്ക്കുന്ന പകലും ചവർപ്പുള്ള രാവും താണ്ടി
ശൈത്യത്തിന്റെ അനന്തതയിലേക്ക്


ഇവിടെ ഇന്നെന്റെ ചിന്തകൾക്ക്
വർത്തമാനവും ദേശവുമില്ല
രൂപവും നിയമവുമില്ല
സ്വന്തമായ് എഴുത്താണിയും ലിപികളുമില്ല


എണ്ണമറിയാത്ത നിലകൾക്കു മേൽ
എനിക്കെന്റെ തടവറ
താഴെ രാജവീഥിയിൽ യജമാനന്മാരുടെ
രഥമുരുളുമ്പോൾ അന്നന്നത്തെ അപ്പം
ആകാശം വർശിക്കാതിരിക്കില്ല


സ്വരുക്കൂട്ടിയ അപ്പത്തിനു ഉടയവർ
ഒരുപറ്റം വരുമ്പോഴും
വ്യഥകൾക്കു പങ്കുപറ്റാൻ
എന്റെ മാർഗ്ഗങ്ങൾക്കു ചൂണ്ടാണിയാവാൻ
ഒരു വാക്കെങ്കിലും ഞാൻ കാത്തുകിടക്കുന്നു

mnmnmnmnmnmnmnmnmnmnmnmnm

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...