2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

പുനർജ്ജന്മം കാത്ത്‌


പാർപ്പിടം തേടി­യ­ല­യുന്ന മന­സ്സിനു
പകൽക്കി­നാ­ക്ക­ളെ­ക്കു­റിച്ചു ധാര­ണ­യു­ണ്ടാ­വില്ല
പറന്നു പറന്നു ദൂര­മൊരു ചോദ്യ­ചി­ഹ്ന­മാ­വു­മ്പോൾ
തളർന്നി­രി­ക്കാൻ ഒരു ചില്ല­മ­തി­യാ­വില്ല
ബാധ്യ­ത­കളുടെ ഭാര­ങ്ങ­ളിൽ
ചിറ­കു­കൾ തങ്ങു­മ്പോൾ
ഭര­ണ­മൊ­രി­ക്കലും മധു­ര­തര­മാ­വില്ല


വർണ്ണ­ങ്ങ­ളുടെ ആധി­ക്യ­ങ്ങ­ളിൽ
നിറംകെട്ടു കഴി­യു­മ്പോൾ
വരൾച്ച മന­സ്സി­നൊരു ശീല­മാ­യി­ത്തീ­രുന്നു
ഇരു­മ്പ­ഴി­ക്കു­ള്ളി­ലി­രുന്നു ഞാൻ
സ്വാതന്ത്ര്യം പ്രസം­ഗി­ക്കു­മ്പോഴും
ഇരു­ട്ട­റ­യി­ലി­രുന്നു ഞാൻ
പ്രണ­യ­കാവ്യം രചി­ക്കു­മ്പോഴും
ഞാന­റി­യു­ന്നു, എന്നിൽ ഞാൻ
ഒടു­ങ്ങു­ക­യാ­ണെന്നു


നിന്റെ നീണ്ട കാവ്യ­ങ്ങൾക്ക്‌ മുന്നി­ലൊ­രു
ചെറു­വാ­ക്യ­മാ­യു­ണ­രു­മ്പൊഴും
എന്റെ അസ്തി­ത്വ­ത്തി­ല­ഹ­ന്ത­കൊ­ള്ളാൻ
ഞാൻ ശ്രമി­ക്കു­ന്നു.


നിന്റെ പേരാൽ ചുവ­ട്ടിലെ ബുദ്ധനേയും
നിന്റെ തിര­മാല മുക­ളിലെ ക്രിസ്തു­വേയും
നിൻ സ്നേഹ­പ്ര­വാ­ച­ക­നേയും താണ്ടി
പുതി­യൊ­രു­മ­ണൽക്കാ­റ്റിൽ ഞാനൊ­ഴു­കുന്നു


എങ്കിലും ഒടു­വി­ലെൻ ചിത­യി­ലൊരു
പുളി­ങ്കൊ­മ്പാ­വാനും
ഒടു­ക്കത്തെക്കര­ച്ചി­ലി­നൊരു
ഉപ്പു­നീ­രാ­വാനും
വിലാപ കാവ്യ­ത്തി­നൊരു
വിരാ­മ­മാ­വാനും
നിന്നെ, നിന്നെ­മാത്രം കാത്തു
ഞാനു­ണ­രാ­തെ­ കി­ട­ക്കു­ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...