2011, ഡിസംബർ 4, ഞായറാഴ്‌ച

പ്രവാസം


ഏതോ കിനാവറ്റ കരുണാലയം തേടി
നീയിന്നിറങ്ങി തിരിക്കുന്നിതെങ്കിലും
മകനേ, ഒരായുസ്സു മുഴുവൻ ഞാൻ തീ തിന്നു
ഒരായിരം കിനാകണ്ടു വളർത്തിയതാണീ നിന്നെ
കൂട്ടവും കുടുംബവും നിൻ ഭാര്യ മക്കളും
ഒട്ടേറെയാളുകൾ കണ്ണീരുമായ് നില്ക്കിലും
ഓടിത്തളർന്നൊരു മൂലയിൽ ഒതുങ്ങി ഞാൻ
ഓർമ്മക്കണങ്ങൾ പോലുമെനിക്കിന്നന്യമായ്
ആശംസകളും ഉപചാരവും ഉപദേശവുമായ് പലരും
അർത്ഥമില്ലാത്ത വാക്കുകൾ തുപ്പുന്നു പലതും
മാലോകർ പലവിധ സാന്ത്വനമേകിലും
മരവിച്ച മനസ്സുമായ് ഞാൻ മാത്രമിരിക്കുന്നു
അത്രമേലസഹ്യമാണെനിക്കീ വിരഹവും
വിരഹം വിളിച്ചറിയിക്കുന്നതിനു മുന്നിലെ മൗനവും
എത്രനാൾ നിന്നെയും കാത്തു ഞാൻ കഴിയേണ്ടൂ
ഉത്തരമില്ലാത്തെൻ ചോദ്യങ്ങളാർ കണ്ടൂ
പണ്ടു നീ പള്ളിക്കൂടം പോകുന്ന വേളയിൽ
പതറിയ മനസ്സുമായ് കാത്തിരുന്നു പടിക്കൽ ഞാൻ
കല്ലാർന്ന മനസ്സും കാരിരുമ്പിന്റെ ദേഹവും
എല്ലാം കയ്യൊഴിഞ്ഞയീ വേളയിൽ
വല്ല്ലാത്ത ഭാരമായ്ത്തീരുന്നു നിൻ യാത്ര
അല്ലാതെന്തുചെയ്യാൻ ഞാൻ മാത്രം
മനസ്സും ശരീരവും മജ്ജയും മാംസവും
മരണത്തിനു കീഴടങ്ങി തീതിന്നു പോകിലും
മരമായെങ്കിലും പുനർജ്ജനിക്കുമൊരുനാൾ
മകൻ നിന്റെ തലോടലേറ്റു മോക്ഷമടയുവാൻ


oooooooooooooooooooooooooooooooooooooooo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...