2012, നവംബർ 30, വെള്ളിയാഴ്‌ച

ദുരിത കവിതകൾ


ഓർമ്മകളുടെ ശവപ്പറമ്പിൽ
തെക്കൻ ചരുവിലാണു
ദുരിത കവിതകൾ പൂത്തിറങ്ങുന്നത്
വിജനതയുടെ കനൽപ്പാടങ്ങളിൽ
കവിത കായ്ക്കുന്നതും കാത്തിരിക്കുമ്പോൾ
ആളൊഴുക്കുകളുടെ ആരവങ്ങളിൽ
ആയിരം വാക്കുകളായ് കവിത കിനിയുന്നു
പീഢന മഴക്കാടുകൾക്ക് മുകളിലായ്
വ്രണിത ഹൃദയങ്ങളിലേക്ക് പെയ്യുന്ന വാക്കിൽ
നിസ്സഹായതയൂറ്റിക്കുടിക്കുന്ന കഴുമരങ്ങൾക്ക് താഴെ
കൊട്ടിഘോഷിച്ച് തീ കുടിപ്പിക്കുന്ന കറുത്ത നീതിയിൽ
ഉറവകൾ ചേർത്തടച്ച് കറ തീറ്റിപ്പിക്കുന്ന കുടിലതകളിൽ
കവിത അന്യം നിൽക്കാതെ കടന്ന് വരുന്നു
ഇനിയൊരു വെറും വാക്കിന്റെ പിണ്ഡം പോലും
തൂക്കിയെടുക്കാൻ നിങ്ങൾക്കരുതാതെ
കവിത പിറന്നുവരുമുൾവാക്കായെന്നും
പ്രകമ്പനംകൊണ്ടായിരം തൂലികത്തുമ്പിൽ നിന്നും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...