2012, ഡിസംബർ 10, തിങ്കളാഴ്‌ച

തിരിഞ്ഞു നോട്ടം


പരധാരങ്ങളിൻ പൊലിമ നോക്കി നോക്കി
പാതിരയൊക്കെയും പകൽ മൂടും വരേക്കും
പകിടയെറിഞ്ഞു നടന്ന ജീവിതത്തിലൊരു മാത്ര
നിന്നെ പിന്തിരിഞ്ഞു നോക്കിടാനായിയെങ്കിൽ
പൊലിഞ്ഞു പോകുമായിരുന്നില്ലെന്നറിയുന്നു ഞാനെന്റെ
പൊന്നായ് പൂത്തിറങ്ങി ഉയർന്ന വസന്തം
ഇനിയില്ലയെന്റെ എഴുത്താണിക്കൊരു വിലപോലും
ഇല്ലില്ലയൊട്ടു ജീവനെന്റെ കാവ്യങ്ങൾക്കും
പാടങ്ങളും പറമ്പും മനസ്സുമെല്ലാം ഭംഗിയിൽ
പാവനമായ് പൂത്തു നിൽക്കുന്ന വേളയിൽ
നഗര സൗരഭ്യങ്ങളിൻ നാടക ശാലകളെ
വാഴ്വെന്നു എണ്ണി കൊയ്യാനിറങ്ങിയ പെരുങ്കള്ളനെന്നെ
പുകച്ച് പുറം തള്ളുക പച്ചയ്ക്കെരിച്ചീടുക
പകരമൊരിക്കൽക്കൂടിയീ സ്വപ്നങ്ങളൊക്കെയും
ഭിക്ഷയായങ്ങെന്റെ പാത്രത്തിലെറിയുകിൽ
പൊലിയാതെ ഞാനെന്നുമെരിച്ചു വെയ്ക്കും
കവിതയിൻ ചുണവീണു കറുത്ത നെഞ്ചിൽ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2 അഭിപ്രായങ്ങൾ:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...