2013, ജനുവരി 11, വെള്ളിയാഴ്‌ച

ഒരു ഭിക്ഷയായ്


ഉപ്പു പൂക്കുന്ന കിഴക്കൻ വയലേലകളിൽ
ഒരു കുഞ്ഞു മത്സ്യം പോലും തുടിക്കാത്ത ജലാശയങ്ങളിൽ
വരണ്ട കാറ്റിലെ വെറുപ്പിക്കുന്ന ഊഷരതയിൽ
ഭീകര വിജനത തളംകെട്ടി നിൽക്കുന്ന വിഭ്രമ ദേശങ്ങളിൽ
അലക്ഷ്യമായ് കാലമെല്ലാം ഞാനലയുകയാണു
ഒരുകയ്യിൽ കവിതയും ഒരു ചുമടഹന്തയും തീർത്ത
പോയകാല അവിശുദ്ധ ദിനങ്ങളിൽ
ഒരഭിശപ്ത നിമിഷമെൻ ഭ്രമണ പഥത്തിൽ നിന്ന്
നിഷ്കരുണം ഞാൻ തട്ടിത്തെറിപ്പിച്ചയെന്റെ ജന്മം
ഒരു ഭിക്ഷയായെങ്കിലും എൻ പ്രഭോ സദയം
തിരിച്ചു തരികയെന്നിൽ കരുണ വിതറുക
ഇനിയെന്റെ കവിതയിലെന്നുമൊരു ഭാവമായ്
ഒരുകോണിലെന്നും നീ ജ്വലിച്ചു നിൽക്കും
ഇനിയെന്റെ വാക്കുകൾക്കുൾക്കരുത്തായ്
നീയെന്ന പ്രണയമന്ത്രം ഞാനേറ്റിവയ്ക്കും
ദുരിതം പെയ്യുന്ന കാമ മഴക്കാടുകളും
അസ്ഥികളുരുക്കുന്ന നീല രതിത്താഴ്വരകളും വിട്ട്
നിന്റെ നിതാന്ത സ്നേഹത്തിൽ നിരന്തരം
ഞാനുമെൻ കവിതയും ഒഴുകി നടക്കും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...