2013, മേയ് 15, ബുധനാഴ്‌ച

തനിയാവർത്തനങ്ങൾ


എന്നിൽ പെയ്യാതെപോയ കരിമേഘങ്ങളെല്ലാം
ഒന്നായ് തീർത്തതൊരു സങ്കടക്കടലാണു
വാഴ്വിൽ കുരുക്കാൻ മറുത്ത മോഹങ്ങളെല്ലാം
എന്നിൽ ഉയിർത്തതൊരു ദു:ഖകാനനമാണു
ആവർത്തനങ്ങളുടെ അഴിമുഖങ്ങളിൽ ഞാൻ
കെട്ടുപിണഞ്ഞു വെയിലേറ്റു വീണു കിടക്കവേ
എന്നെ മൂടുന്നതാരോ പടച്ചെടുത്തു പോഷിപ്പിച്ച
മൂഢവിശ്വാസങ്ങളുടെ മണൽക്കൂനകളാണു
ജ്ഞാതാജ്ഞാത വൈകല്പങ്ങൾക്കിടയിലൊരു
തൂക്കുപാലമിട്ടു ഞാൻ കരയണയാതലയുമ്പോൾ
ബുദ്ധിമണ്ഡലത്തിനന്യമെന്നറിഞ്ഞിട്ടുമെന്തിനോ
കുന്തിരിക്കപ്പുകയിലലിഞ്ഞു കൺമൂടിക്കിടക്കുന്നു
നീ കനിഞ്ഞേകാത്ത വസന്തങ്ങളൊരിക്കലുമെന്നിൽ
ഒരു കുഞ്ഞു മലരായ്പ്പോലും വിടർത്താനാവില്ലയൊന്നിനും
നീ വർഷിച്ചനുഗ്രഹിക്കും വിഭവങ്ങളിലൊരു തരിമ്പും
നുള്ളിനീക്കാനാവില്ല ഭൂവിലേതു വിശുദ്ധൻ നിനയ്ക്കിലും
ഇതെന്റെ തത്വമെന്റെ ജ്ഞാനം, പകർന്നുകിട്ടിയ ചെറുനാളം
ഇനിയൊരാൾദൈവത്തിനു മുന്നിലൊരു കപടഭക്തിക്കു മുന്നിൽ
തലവണങ്ങേണ്ടി വരുന്നതിനും ഒരു കണം മുന്നേയെന്നെ
നീയേറ്റെടുക്ക ദഹിപ്പിക്ക ഉയർത്തുക നിൻ തിരു ഭവനത്തിലേക്ക്
എന്റെ ശാപമെന്റെ വൈകല്യംഎന്റെയെതിർവായനയൊക്കെയും
വരും തലമുറയിലേക്കൊരർബുദമായ് പടർന്നിറങ്ങും മുന്നേ
ഞാൻ നിന്റെ തിരു തീർത്ഥം കുടിച്ച് നിത്യമാം മുക്തി നേടട്ടെ

wwwwwwwwwwwwwwwwwwwwwwwwwwwwwwwww

1 അഭിപ്രായം:

  1. മൂടുന്നതാരോ പടച്ചെടുത്തു പോഷിപ്പിച്ച
    മൂഢവിശ്വാസങ്ങളുടെ മണൽക്കൂന

    വളരെ നന്നായിട്ടുണ്ട് കവിത

    മറുപടിഇല്ലാതാക്കൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...