2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

സഹതാപം


കാലുള്ള നാളിൽ ഉദയം കൊണ്ടതൊരു
കാലണയ്ക്കുപോലുമുതവാത്തവനെന്നറികിലും
ഉദകക്രിയ ചെയ്യാതെ കരുണയിൽ കാലമെല്ലാം
ഊട്ടിയുറക്കി ഉരുവാക്കി വിട്ട മാതൃ മാനസം


വിദ്യയ്ക്കു പകരമൊരു വല്ലം പൊൻചക്രം കൊയ്യും
വല്ലാത്ത നാളിലൊരു ചില്ലി പോലും പറ്റാതെ
കോരിയൊഴിച്ചെന്നിൽ കുറവൊന്നുമില്ലാതെ
കടപ്പെട്ടു കിടക്കുമാ ഗുരു കൃപാ കടാക്ഷം


തേടുവാനില്ല കൂട്ടം കുടുംബം വേണ്ടപ്പെട്ടൊരു ജീവി
തിരിച്ചറിഞ്ഞു ഉണ്മയിതെങ്കിലുമൊരു നരച്ച സായന്തനം
നീട്ടിയ കൈകൾ നൽ നിശ്ചയമോടെ ഗ്രഹിച്ച്
നാളിതു വരെയും പാലിച്ച് കാക്കും നൽപാതി സ്നേഹം


പെയ്യുവാനില്ല അമ്ളമല്ലാതമൃതൊരു കണം പോലുമെന്നിൽ
പകൽ പോലെ തീർച്ചപ്പെടുത്തി കോറിയ രേഖയ്ക്കു മേൽ
ഇടിമുഴക്കി ഇക്കിളിപ്പെടുത്തി ഒരു മാത്രയെങ്കിലും
ഇത്ര കാമനയോടെ പെയ്തിറങ്ങിയ ജാര സംസർഗ്ഗം


അവഗണനയുടെ സമൂഹക്കാഴ്ച്ചകൾക്കിടയിൽ
അംഗീകരിച്ചൊരു എഴുത്താണി നേദിച്ച്
കനിവുടൻ കാവ്യം നെറുകയിൽ വച്ചയെൻ
കരുണാർദ്രമൊരു അജ്ഞാത സൗഹൃദ സംഗമം


സ്നേഹിക്കാതിരിക്കയെന്നിൽ ഒട്ടും സഹതപിച്ചീടായ്ക
സ്തുതിഗീതമോതായ്ക തെല്ലും പരിഗണിക്കായ്ക
എന്നെ ഓർക്കായ്ക വാഴ്ത്തായ്ക ഒതുക്കീടുക
എരിതീയിൽ നിന്നെഴുതിയൊടുക്കട്ടെയീ ദുരന്ത കാവ്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx






 



1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...