2014, ജനുവരി 22, ബുധനാഴ്‌ച

പിറക്കാത്ത കവിതകൾ



വൃത്തമോ ചതുരമോ വശങ്ങളേതാകൃതി കൊൾകിലും
വക്രതയില്ലാത്തൊരു ജീവിതം വാഴുവാനൊരു നാളെങ്കിലും
എതിരൊഴുക്കു ശീലിക്കേണ്ടിവന്ന ഗതികെട്ടൊരു നീർകണം
പെയ്തുവന്ന വേളയിൽ മണ്ണു നഷ്ടമായൊരു മഴത്തുള്ളി
ദുരിതകാണ്ഢമെരിഞ്ഞൊടുങ്ങിയവശേഷിക്കും നരക
ചാരം പോലും നീറി വാഴ്വിൽ നിലനില്ക്കവേ
എങ്ങുപോയെന്റെ വിപ്ലവ വീചികൾ
എവിടെയെന്റെ കാവ്യ തന്ത്രികൾ
ചെറുകുടിലിലവഗണനയിലുരുകിടും ചെറുമനും പുലയനും
ചെന്നായ്ക്കൾ കടിച്ചു തുപ്പിയ അബലയാമൊരു പെണ്ണിനും
തിരികൊളുത്തിയുറഞ്ഞു തുള്ളി സാന്ത്വനമോതവേ
തുന്നിച്ചേർത്തു നിങ്ങളെന്നിലൊരു വ്യഭിചാരാരോപണം
ഉറവവറ്റാതെ വാക്കുകൾ ഉരുണ്ടുകൂടി നിത്യവും
ഉലകളവിൽ, കാവ്യമായ് ഉയർന്നെന്നിൽ നിൽക്കിലും
ഇല്ല ഒന്നുപോലുമുയർത്തില്ല ഞാനെന്നെ ന്യായീകരിക്കുവാൻ
ഇനിയില്ല ദിനമൊട്ടും മൗനം രുചിക്കുവാൻ
രചിക്കുവാൻ ബാക്കിയുണ്ടൊരു നൂറു ഗീതികൾ
അബലരശരണർ ആശ്രയമറ്റവർ
ആശിക്കുവാനൊന്നും ബാക്കിയില്ലാത്തവർ
പീഢനമേറ്റവർ പച്ചയായെരിഞ്ഞവർ
പതിതർ പാന്ഥാവൊടുങ്ങിയോർ
വീതിച്ചു നൽകുന്നു നിങ്ങൾക്കൊക്കെയുമെന്റെ ജീവിതം
വരിക, വരികളിൽ കാളകൂട വിഷം നിറച്ച്
വിപ്ലവഗീതി രചിച്ചൊടുക്കിടാം ശത്രുപക്ഷത്തെയൊക്കെയും
ഇനിയില്ല വിശ്രമം വിഭ്രമമേതുമെൻ വീഥിയിൽ
വിരിയട്ടെ വെമ്പൽകൊണ്ടായിരം കവിതകൾ

xxxxxxxxxxxxxxxxxxxxxxxxxxxx

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...