2014, ജൂൺ 25, ബുധനാഴ്‌ച

മഷിത്തണ്ട്



വയറെരിയുന്ന പ്രാരാബ്ധ കോടികളിൽ
വിദ്യാലയ വരാന്തയിലെ അപകർഷ മദ്ധ്യാഹ്നം
അത്രമേൽ കൊതിച്ചുണർന്നിരിക്കണം
സുമതിയും സൗദാമിനിയും സുന്ദരന്മാരും
കയ്യാണ്ടു വാഴുമൊരു മഷിവട്ടു കിട്ടാൻ


ഇന്നീ ജീവിത സായന്തനത്തിലെയൊടുക്കത്തെ മൂച്ചിൽ
അമർഷം കടിച്ചിറക്കാനൊരു പുഴുപ്പല്ലുപോലുമില്ലാതെ
തെക്കോട്ടു നോക്കി കുന്തിച്ചിരിക്കയാണെങ്കിലും
ഉള്ളിലൊരുകോടിയൂർജ്ജ തന്തുക്കളുറയുന്നു
കൊതിക്കുന്നു വീണ്ടുമൊരുൾക്കരുത്തു നേടാൻ


വസന്തയ്ക്ക്, വസൂരിക്ക്, വിഷബാധ പോക്കുവാൻ
മനസ്വാസ്ഥ്യ ലബ്ധിക്ക്, മന്തിനു, മരണത്തിനു പോലും
പിഞ്ഞാണക്കോണിൽ മഷിയെഴുതിയലിയിച്ച്
സേവിച്ച് സ്വർലോക പ്രാപ്തി നേടീടുവാൻ
വിശ്വാസ വിഷം തീണ്ടി മരവിച്ച മസ്തിഷ്കം
മകുടിയൂതി മെരുക്കി മയപ്പെടുത്തി പുതു വേദാന്തമോതി
മാധവ സേവയിൽ മായം കലർത്തും പുരോഹിത വർഗ്ഗത്തിൻ
നീണ്ടുവളർന്നൊരു താടിരോമം മുറുക്കെപ്പിടിച്ച്
ഒരുചുറ്റു ചുറ്റി ഒരു യുഗം തീർന്നാലും തിരിച്ചു വരാത്ത
ഒരു സാഗരത്തിനങ്ങേക്കോണിലേക്കെറിഞ്ഞൊതുക്കാൻ


അതിലൊടുങ്ങണം നീ സ്വയം കെട്ടിയേൽപ്പിച്ച ദിവ്യത്വം
ഹോമമുഴിയലും കൈവിഷം പോക്കലും ബാധയകറ്റലും
നീ പടച്ചെടുത്ത പണം കായ്ക്കും വഴികളൊക്കെയും

സാധുജന സേവയ്ക്കത്രമാത്രമീ ജന്മമാകുകിൽ ഞാൻ
സായൂജ്യമടയുന്നു പുരോഹിത പതനത്തിലൊരു കവിതയായ്


xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...