2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഓർക്കാനരുതാത്ത ഓണം




ഓണമെന്നാൽ പ്രിയ സഖീയറിയുക
ഒതുക്കിക്കെട്ടിയൊരു മച്ചിലൊടുക്കിയ
ഓർമ്മകളുടെയൊരു തിരതള്ളിപ്പാച്ചിലത്
ഒരായുസ്സു മുഴുവനുണ്ട നെരുപ്പിന്റെ
ഒരിക്കലുമയവിറക്കാൻ കൊതിക്കാത്ത
ഒരു കെട്ടു കനലും കയ്പും നിറഞ്ഞൊരു
ഒറ്റപ്പെടലിൻ ഓർമ്മപ്പെരുനാളത്
ഒന്നു കരയാനൊരിറ്റു കണ്ണീരുതിർക്കാൻ
ഒഴുകുവാനോമനിക്കാൻ തഴുകുവാൻ
ഒന്നിനുമൊരവസരം നൽകാതെ
ഓടിച്ചുവിട്ടെന്നെയീ നഗരനരക ഭൂവിൽ
ഒന്നായ് പിറന്നു വളർന്ന വിശുദ്ധരെല്ലാം
ഓതിയൊരു വേദം പകുത്തു നൽ കാലം
ഓടയിലോവു ചാലിൽ കവലയിൽ
ഒതുങ്ങിയെൻ പാഠവും പഠിപ്പും പ്രണയവും
ഒട്ടിയ വയറും പൂരാടപ്പിഴവും കാലിന്റെ നാളും
ഓട്ടണക്കാരന്റെ മിച്ചമിന്നുമതു മാത്രം
ഒച്ചിന്റെ വേഗത്തിലെന്നായുസ്സു നീങ്ങവേ
ഒതുങ്ങുകില്ലെന്റെ വാക്കുകളോർമ്മകൾ
ഒപ്പീസു ചൊല്ലുവാൻ കള്ളക്കണ്ണീരു ചിന്തുവാൻ
ഒയ്യാരം പറഞ്ഞെന്റെ ഉറക്കം കെടുത്തുവാൻ
ഒപ്പം കൂടിയ ബന്ധു ജനമറിയുക
ഒലിച്ചിറങ്ങുമൊരുനാളെൻ കഷ്ടവും
ഒഴിയാ ബാധയും വിധിയും ദോഷമെല്ലാം
ഓജസ്സു പെരുത്ത നൽ കാവ്യമായി
ഓച്ചാനിച്ചു നിൽക്കുമന്നെന്റെ വാക്കിനൊപ്പം
ഓതിക്കനും വൈദികനുമെന്നെ വെറുത്തോരെല്ലാം
ഓരം ചേർത്തുവയ്ക്കുന്നന്നുവരേക്കുമെന്റെ
ഓണവുമാണ്ടറുതിയും ഒച്ചയുമനക്കമെല്ലാം
 0000000000000000000000000


 

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...