2016, ജൂലൈ 24, ഞായറാഴ്‌ച

കരുണ പൂക്കാത്തൊരു ജാലകക്കീർ



പെയ്തിറങ്ങുന്ന വർഷ മേഘങ്ങളിൽ
ഒഴുകിയൊടുങ്ങുന്ന പുഴ വേഗങ്ങളിൽ
വിടരാതെ കൊഴിയുന്ന മലർ മൊട്ടുകളിൽ
നിയതിയുടെ നിത്യ സൗന്ദര്യത്തിൽ
ഒട്ടും രസം കാണാതെ കാലമെല്ലാം
നിന്റെ ശരീര ശാസ്ത്രത്തിലേക്ക് സാകൂതം
കണ്ണുപാകി ഞാൻ കണക്കെഴുതുമ്പോൾ
ഹരണ ഗുണനങ്ങൾക്കുമപ്പുറം വെറ്റിലത്തളിരിൽ
മഷി കുടഞ്ഞ് വിധിയെഴുതിയുറഞ്ഞ് തുള്ളി
നാഴിക കാക്കുന്ന ന്യായാസനമായ് നീ മാറുന്നു
നിന്റെ യൗവ്വനത്തിന്റെ വൃഷ്ടി പ്രദേശങ്ങളിൽ
നിന്റെ പുറം ചുമലിന്റെ മാംസക്കാടുകളിൽ
ചൂണ്ടക്കൊളുത്തിട്ട് വലിക്കുന്ന കൺകോണിൽ
കവിതയും കാമവും വേർതിരിക്കാൻ നോക്കവേ
പരധാരങ്ങളെപ്പുൽകിയോനെന്നെന്നെ വീണ്ടും
പടിപ്പുറമടച്ച് മന്ത്രമോതി പുണ്യാഹം തളിച്ച് നീ
ജാതി സൂക്ഷിപ്പ്കാരിയായെന്നെ ഊരുവിലക്കുന്നു
ഇനി നിന്റെ വികല വ്യവസ്ഥയും വാക്കും കടന്ന്
കറുകയുടെ തുമ്പിലെ ജലബിന്ദുവൊളിക്കും സൂര്യനെ
തകരയുടെ തളിരിൽ സുഖ നിദ്രയാകും പുഴുവിനെ
കമുകിന്റെയറ്റത്തൂയലാടും ചെറു കുരുവിയെ
കാടിനെ കർക്കിടകപ്പെരുമഴയെയരുവിയെ
കാമിച്ച് കാലം കഴിച്ചൊട്ടു ഞാൻ കിറുക്കനാവട്ടെ
00000000000000000000000000000000



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...