2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

വഴിയൊടുക്കുന്ന വേദാന്തം



എന്നെ നീ വായിക്കുമ്പോൾ
ഞാൻ അവതാര പുരുഷനും
നീ ദേവ പ്രതിനിധിയുമാകുന്നു

നീ നിഷേധിച്ചതാണു, മതിൽ പടുത്തതും
നീയെരിച്ച് കളഞ്ഞതാണൊടുക്കിയതും
സഹതാപക്കണ്ണിന്റെ കപട കോണിൽ
കൊട്ടിഘോഷിക്കുന്ന ദാനക്കൈകളിൽ
ഞാൻ മരണമില്ലാത്ത അവിശ്വാസിയാകുന്നു

ശംഖനാദത്തേക്കാൾ ഉച്ചത്തിലൊരിക്കലും
കറുത്ത തെരുവുനായ്ക്കൾ ഓരിയിടരുത്
കഴുതയ്ക്ക് തിരുവസ്ത്രമിട്ട് പട്ടം കൊടുത്ത്
കുമ്പസാരം കേൾക്കാൻ കൂട് പണിയായ്ക
നരച്ച താടി രോമങ്ങളിൽ മൈലാഞ്ചിയിട്ട്
വ്യഭിചാര ശാലയുടെ സാക്ഷയിളക്കുന്നു

വിശപ്പൊരു കടുത്ത വികാരമാണെന്നും
ഒറ്റപ്പെടലൊരു നിത്യ ശാപമാണെന്നും
കാലമെല്ലാം വെറുക്കപ്പെടേണ്ടവനെന്നും
തിരിച്ചറിയുന്നിടത്ത് വഴിയവസാനിക്കുന്നു
ooooooooooooooooooooooooooo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...