2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പൂരാട കാവ്യം



ദാരിദ്ര്യത്തിന്റെ തീക്കാറ്റ്,
ഏകാന്തതയുടെ അത്യുഷ്ണം
ഒടുങ്ങാത്ത ആരോഗ്യാസ്കിത
തുറക്കാതെ പോയ ജാലകങ്ങളിലൊക്കെയും
കിളിയൊന്ന് കൂട് വെച്ചിരുന്നെന്ന അറിവ്
കരുണ പെയ്യാത്ത കറുത്ത വാവുകളിൽ
വേദ വേദാന്തം പറഞ്ഞപഹസിക്കായ്ക
പട്ടിണിയുടെ അമ്ളം രുചിക്കയിൽ
വചനമോതി വീഞ്ഞ് മോന്തിയൊരു പാതിരി
വർണ്ണങ്ങളൊക്കെയും വഴികെട്ട് പോയവനെ
മഴവില്ലുകാട്ടി മോഹം വളർത്തായ്ക
നീയൊന്നുണ്ടെന്ന് കൺ കാണാതെ തന്നെ
കാലമെല്ലാം കൺകോണിനുള്ളിൽ കൊണ്ട വിശ്വാസം
ഇന്നു നിന്റെയൊറ്റക്കണ്ണിന്റെ വീക്ഷണ പഥത്തിൽ
ഒരുപറ്റം കപട ഭക്തർ മാത്രം രക്ഷ നേടവേ
എതിർക്കാനും സ്തുതിക്കാനുമിടകൊള്ളാതെ
കണ്ണീരുതിർക്കാതെ കവലനാടകമാടാതെ
തുലാവർഷത്തിനപ്പുറമൊരു വേനൽപ്പെരുമഴ
തിമിർത്ത് പെയ്യുമെന്നുമതിലൊഴുകിയൊടുങ്ങും
ദുരിതക്കനലൊക്കെയുമെന്നായ് ഉറച്ച് കൊണ്ട്
എഴുതിത്തീർക്കട്ടെ ഞാനെന്റെ പൂരാട കാവ്യം
000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...