2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

മടങ്ങി വരാനായ് മറന്ന് പോയവൾക്ക്



നിന്റെ ഓർമ്മകളിപ്പോഴും
ചാരം പൊതിഞ്ഞ് മൗനം നോൽക്കുന്നുണ്ട്
സദാചാരം മത്താപ്പ് കൊളുത്തി
മത മൗലികത അമിട്ട് പൊട്ടിച്ച്
ആറടി തോണ്ടി കുഴിച്ചിട്ട അതേ തീവ്ര വേഗത്തിൽ
പതിനാറാണ്ട് പെരുമഴ കൊണ്ടാലും
പക തീരാതെ പുലയാട്ട് നട്ടാലും
നീ ഞാനായ് തന്നെ നിലകൊള്ളും
പ്രേമം പൂത്തുലയുന്ന കറുത്ത രാത്രിയിൽ
നിന്റെ കുടീരത്തിലേക്ക് ആസക്തിയോടെ
ഒരു മിന്നൽപ്പിണർ പറന്നിറങ്ങും
അന്ന്, പരകായപ്രവേശത്തിന്റെ
അമൂർത്താശയം കടംകൊണ്ട്
ഞാൻ നിന്നിലേക്ക് കുടിയേറും
പിന്നെ, നമ്മളെന്ന കരിമ്പനയുയർന്ന്
അതിനുമേൽ പ്രണയസൂര്യൻ ജ്വലിച്ച് നിൽക്കും

xxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...