പിന്തിരിഞ്ഞൊട്ടു നോക്കു നീ പ്രിയതമേ
പണ്ടു നാം പ്രണയിച്ചിരുന്ന നൽ നാളുകൾ
പൂത്ത്, മഞ്ഞു മൂടി നിന്ന പുലർവേളകൾ
പൊന്നണിഞ്ഞു വിളഞ്ഞ നെൽ കതിരുകൾ
കാത്തുകാത്തുഷ പൂജ കഴിഞ്ഞൊട്ട് കാണാതെ
കണ്ണുപാകിനിന്നെ കാലമറിയാതെ കൊതിച്ചതും
കാവുകുളത്തിൽ കുന്നിൻ ചെരുവിൽ കവലയിൽ
കവിതയായ് നീയുദിക്കാനിടയുള്ളിടം പാർത്തതും
ഓർമ്മയുണ്ടിന്നുമെന്നുള്ളിൽ തെല്ലും മായാതെ
ഒപ്പത്തിനൊപ്പമെന്നുമെൻ മനതാരിലൊഴിയാതെ
ഒച്ചയുമനക്കവും രാത്രിപകലൊക്കെയും നിനക്കായ്
ഒതുക്കിവച്ചെന്നെ നിനയ്ക്കാതെയൊടുക്കമൊടുങ്ങവേ
ചടുലമെൻ വാക്കുകളസഹ്യം, ചിരിയിലൊളിഞ്ഞ ചരിവ്
ചിതറിത്തെറിച്ച ചിന്തകൾ വന്യം, ചുണ്ടിലെ ചുവപ്പ്
ചികഞ്ഞെടുക്കാനുണ്ട് കാരണം നൂറുനൂറായിരം നിനക്ക്
ചായുവാനാളാണു ഞാനെത്രയും ചാരേ നിൽക്കുവാൻ
തരളമാം നിന്റെ കുറുമ്പൊക്കെയും പെരുത്ത് മോഹിച്ച്
തീപ്പെട്ട് പോകുവോളം നീതന്നെയിണയെന്ന് കല്പിച്ച്
തെറിവാക്ക് പറഞ്ഞിറങ്ങിയ നിന്നെയോർത്ത്, ശേഷം
തെരുവിലീ അഭിസാരികക്കോലത്തിൽ നിന്നെക്കാണവേ
തകർന്നത് നീയല്ല;കാലമെല്ലാം തുന്നിച്ചേർത്ത കവിതകൾ
0000000000000000000000000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ