2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

കവിതയുടെ ത്രിമാനതലം ഭ്രാന്താവുന്നു


പ്രിയതേ, 
നീ മുളയ്ക്കാത്ത തുരുത്തിൽ
കവിതകൊയ്യാൻ അയക്കപ്പെട്ടവൻ ഞാൻ
പുഴയൊഴുകാത്ത തീരങ്ങളിൽ
പനിനീർപ്പൂ കിനാ കാണുവോൻ
ഉത്സവപ്പെരുമയുടെ ആൾക്കൂട്ടങ്ങളിൽ 
ഒറ്റയറ്റിപ്പാത വെട്ടിയെടുപ്പവൻ
നൂലറ്റമാരോ നിയന്ത്രിക്കുന്നതറിയാതെ
സ്വതന്ത്ര വാനം അവകാശപ്പെട്ടവൻ
സ്വപ്നങ്ങളൊക്കെയും തീയെടുത്ത പകലിലാണു
തീവ്ര വാദത്തിന്റെ ആണിയെന്നിൽ തറഞ്ഞത്
ഇത്തിൾക്കണ്ണിമതം വളർന്ന് നിന്റെ അസ്തിത്വം
ഇഞ്ചിഞ്ചായ് മൂടിയൊതുക്കിയ വാരാന്ത്യമാണു
അദ്യമായെന്റെ കവിത കൂവൽ കൊയ്തത്
പതിറ്റാണ്ട് നീണ്ട പട്ടിണിപ്പോരു നല്കാ സുഖം
പതിയോടൊത്തൊരു പാതിരാ കിട്ടുമെന്ന് നീ
തിരിച്ചറിയുന്ന മഞ്ഞുവീഴ്ചയിൽ നിഷേധിയാവുന്നു
സമാധാനത്തിന്റെ പ്രാവിൻകൂട്ടിൽ നിന്ന്
എത്ര വേഗമാണു നീ വിദ്വേഷത്തിന്റെ
കഴുകാവതാരം കെട്ടിയാടി വെറുക്കപ്പെട്ടത് 
ഇനി കടലെടുക്കാതെ കത്തിയിറങ്ങാതെ
പട്ടിണിത്തോണിയിൽ നിന്നവരിറങ്ങും വരെ
എന്റെ കവിത രാപ്പകലൊക്കെയും  കത്തിനില്ക്കും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...