2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

നരകം വിലയ്ക്ക് വാങ്ങുന്നവൻ



നീയെന്ന ഭ്രാന്തിന്റെ മൂർഛയിലാണു
ബന്ധങ്ങളുടെ മരവിപ്പ് കവിതയെ ബാധിച്ചത്
ഹരിവരാസനമാലപിച്ചുടുക്ക് കൊട്ട് നിലയ്ക്കവേ
തൊഴുതതൊക്കെയും കല്ലിനെയെന്നറിയുന്നു
വെടിക്കെട്ടിന്റെ പെരും പൂരത്തിനിടയിലും
പൊട്ടാത്തമിട്ടൊന്ന് പുകഞ്ഞ് നില്ക്കുന്നു
ആയുസ്സൊട്ടുക്ക് കത്തിനിന്നൊരു ദിനം
ഇന്ധനമൊഴിഞ്ഞ് പടുതിരിയെരിയവേ
ഇന്നലെകൾ വഴിയിടുങ്ങി കൊഞ്ഞനം കുത്തുന്നു
നീ സത്യവും ഞാൻ വിഴുപ്പുമെന്ന മുൻധാരണ
പുഴുക്കുത്തി പരിപ്പടർന്ന് ഭാരം തൂങ്ങുന്നു
പെരുമഴ പെയ്തിത്ര ഞാൻ നിന്നെ നനയിക്കയിലും
വരണ്ട തൊണ്ടയിൽ കനലുവെച്ച് കവിതകെട്ടുന്നു
ജാതിക്കോളങ്ങൾ വടിവാളു കക്കിയുറയവേ
ദൈവം കാനേഷുമാരിയിൽ ആധിപത്യം നേടുന്നു
ഭണ്ഡാരം നിറച്ചവൻ, വേണ്ടതിനൊക്കെയും
വഴിപാട് നേർന്നവൻ, എണ്ണ പകർന്നവൻ
സ്വർഗ്ഗത്തിലിടം മുൻകൂറു നേടവേ
കവിത കത്തുന്നിടത്തൊരു നെരിപ്പോടിൽ
കീഴ്ക്കാംതൂക്കായ് ഞാൻ നരകം കാത്തിടാം
000000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...