2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

പിറന്നാൾപ്പുലരി കാത്ത്. . .


കുഴിയൊന്ന് കുത്തി ഞാനിലയതിൽ പാകി
ഉഴക്ക് പഴങ്കഞ്ഞി കാത്തെന്റെ തമ്പ്രാ
കാത്തിരിക്കാമിപ്പടിക്കലിങ്ങനെ
നാളൊക്കെയുമങ്ങയെ വാഴ്ത്തി, തമ്പ്രാ
കാലമൊക്കെ തുടികൊട്ടിപ്പാടി
തെങ്ങുകേറാൻ, ചേറുകുത്താൻ
കറ്റകെട്ടി മുറ്റത്ത് വെയ്ക്കാൻ
ചേറിമെതിച്ചതിനെ ചേലേറും പൊന്നാക്കാൻ
ഏനുമെന്റെ ഓളും പിന്നെ,യടിയന്റെ കുട്ട്യാളും
രാവേറെചെന്നിട്ടുമീ വയറു കാഞ്ഞിങ്ങനെ നില്പൂ
കാനേശുമാരിയിൽ മാത്രം എണ്ണത്തിനേനുണ്ട്
കാര്യമടിയൻ ചൊന്നാൽ കരണത്തടിയുണ്ട്
കാലാകാലം കുന്നിറങ്ങി കയ്യിൽ മഷി പുരട്ടി
കാത്തുകൊള്ളാം തമ്പുരാനേ താങ്കളുടെ കൗപീനം
കിഴക്കുദിച്ചസ്തമിച്ച് കാലമൊട്ട് പൊയ്പ്പോകുന്നു
കീറത്തുണിവിട്ടെന്ന് കേറുമെൻ കുട്ട്യേളേലും
മഞ്ചലേറിപ്പോകും നേരം മന്നവാ ഓർത്ത് കൊൾക
ജാതിപ്പെരുമ്പറ കൊട്ടി ചേരിതിരിച്ചു മാറ്റിവച്ച
കോലമൊക്കെ വീണുപോകും കാലമുറഞ്ഞു തുള്ളും
നാളെയൊരു നാളുവരും അന്നെന്റെ പിറന്നാളാവും
കത്തി നില്ക്കും സൂര്യഗോളമന്ന്, കെട്ടുപോകും നിന്റെ കാലം
കട്ടായം കെട്ട് പോകും നിന്റെ കുലം, കെടുകെട്ട കാലം
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...