2018, ജനുവരി 20, ശനിയാഴ്‌ച

പൂത്ത് പോവുന്ന കവിതാന്ത്യം



ഭൂവല്ക്ക ശീതളിമയിൽ നിന്ന്
ഭൂമിയിലേക്ക് കുരുത്തു വരവേ
സ്വാതന്ത്ര്യത്തിന്റെ നീലാകാശം
സ്വപ്നങ്ങളിൽ നിവർന്ന് കിടക്കുന്നു 
സമാധിയിലെ സുരക്ഷിത മാനം ഭേദിച്ച്
ചിറകുകളിൽ തൻപോരിമ നെയ്യവേ
മധുവുണ്ണുന്നത് മാത്രം ജന്മലക്ഷ്യമാവുന്നു
തന്റെ കിണറിലെയിറ്റു വെള്ളം മാത്രമാണു
തനിക്കു ലോകമെന്നും മിച്ചം സാഗരമാകിലും
മൗഢ്യമെന്നും മത്സ്യം തിരിച്ചറിയവേ
ദൈവീകവേഷം കെട്ടിയേല്പ്പിക്കപ്പെടുന്നു
കവിതയെനിക്കൊരു മൂടുപടമാണെന്റെ
കാപട്യകോലം കറുത്തു തന്നെ കാക്കാൻ
കവിതയെനിക്കൊരു മറുമുഖമാണെന്റെ 
വാക്കുകളെന്നും ഉച്ചത്തിലാക്കാൻ
നീ നീയായ് തന്നെ നിലകൊള്ളുകയെന്നിൽ
ഒരുകാലവും സഹതാപം വിസർജ്ജിക്കാതാവുക
മുഷ്ടിയിലും മുഴുത്ത കണ്ഠങ്ങളിലും മതം വളരവേ
നഗ്നമാക്കപ്പെടുന്ന യോനിത്തടങ്ങളിൽ
വേദവാദങ്ങൾ പൊട്ടിയൊഴുകിയനാഥമാവുന്നു 
ഇനി നിന്റെ സ്വർഗ്ഗത്തിലേക്കെന്നെയൊരിക്കലും 
തിരിച്ചു വിളിച്ചു നീ വാഴ്ത്തപ്പെട്ടവനാവാതിരിക്ക
കത്തുന്ന കനലിനു കൂട്ട് കിടന്നു ഞാൻ കാലമൊക്കെയും
കനകശോഭയിലങ്ങനെ കവിത നുണയട്ടെ
===================================



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...